2015, മാർച്ച് 24, ചൊവ്വാഴ്ച

ഞാൻ എനിക്കു സാക്ഷി....

കുന്നു കയറി തുടങ്ങുമ്പോള്‍ ആകാശത്തേയ്ക്ക് നോക്കി അവിടവിടെ മേഘതുണ്ടുകള്‍....സുഖമുള്ള ചെറിയ കാറ്റ്....കുന്നിനു പകുതിയെത്തിയപ്പോള്‍ കാറ്റിനു കുറച്ചു  ശക്തി കൂടി......കുന്നിനു മുകളില്‍ എത്തുമ്പോഴേയ്ക്കും സൂര്യന്‍ കുന്നിനപ്പുറത്തേയ്ക്ക് നീങ്ങുകയാണ്....ഇരുട്ടറാവുന്നു....

"എനിയ്ക്കവളെ വേണം"  
ചോദ്യം ചോദിയ്ക്കേണ്ടവന്‍ ഞാന്‍....
അതിനു മുന്‍പെ രഘു പറഞ്ഞു.....

രഘു ......എന്‍റെ സ്നേഹിതന്‍,കളിത്തോഴന്‍...കാര്യസ്ഥൻ... മാര്‍ഗ്ഗദര്‍ശി....എന്നു വേണ്ടാ  സകലതും അവനാണ്....ഞാന്‍ ലീവിനു വരുമ്പോള്‍ അവനായിരുന്നു ഉത്സാഹം...വേല ...പെരുന്നാള്‍ ..ഉത്സവം...സിനിമ.,രണ്ടെണ്ണം വിടണമെങ്കിലും അവനില്ലങ്കില്‍ ഒരു സുഖമില്ല......ഞാന്‍ തിരിച്ചു പോകുമ്പോള്‍ അവനെയാണ് ഞാന്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിയ്ക്കാറ്.....അവന് എന്താവശ്യം വന്നാലും ഞാന്‍ സഹായിയ്ക്കാറുമുണ്ട്.....

  ചുറ്റിയടിച്ചകാറ്റാണ് എന്നെ ഉണര്‍ത്തിയത്..എന്‍റെ വാക്കുകള്‍ക്ക് വല്ലാത്ത പാരുഷ്യമുണ്ടായിരുന്നു....
"രഘു നിനക്കറിയാമോ അവള്‍ നിന്നെ കാണുന്നത് ഒരു സഹോദരനായിട്ടു തന്നെ...അവളുടെ അമ്മയുടെ വയറ്റില്‍ നീ പിറന്നില്ലല്ലോ എന്നുപരിവേദനം പറയാറുണ്ട്..."

എന്‍റെ വാക്കുകളെ തടഞ്ഞു കൊണ്ട് രഘു പറഞ്ഞു....അവന്‍റെ വാക്കുകള്‍ക്ക് കാഠിന്യമുണ്ടായിരുന്നു....
"അവളാണ് പറഞ്ഞത് നിന്നോട് സംസാരിയ്ക്കാന്‍.,..നിന്‍റെ സമ്മതം    ഇല്ലെങ്കിലും" ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം രഘു തുടര്‍ന്നു   "നിനക്കറിയില്ല ...നീ പോയി ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ .,....നിനക്കറിയില്ല .,.ബാക്കിയെല്ലാര്‍ക്കുമറിയാം"

അതേ ബാക്കിയെല്ലാര്‍ക്കുമറിയാം.,.പലരും പലരീതിയില്‍ സൂചിപ്പിച്ചിരുന്നു...അവരോടൊക്കെ തീരെ മുഷിഞ്ഞും പറഞ്ഞു       "രഘുവിനെ നിങ്ങള്‍ക്കറിയില്ല....എനിയ്ക്കറിയാമെന്ന്".....ഒരിക്കല്‍ അച്ഛനോട് പോലും... ഇത്തിരി കടുത്തു പറയേണ്ടി വന്നു...അതിനുശേഷം അച്ഛൻ വല്ലപ്പോഴുമേ സംസാരിക്കാറുള്ളു.....

"നിനക്ക് ജോലി ....പണം മാത്രം മതി...ബന്ധം സ്നേഹം...ഇതൊന്നും നിനക്ക് വിഷയമല്ല..,"
രഘു തുടര്‍ന്നു..."നീ ഇന്ന് വെറുതെ ജീവിയ്ക്കുകയാണ്....പണത്തിനു വേണ്ടി ഓടുകയാണ്...വീടുവച്ചു...കാറു വാങ്ങി...സ്ഥലം വാങ്ങി...കാശുണ്ടാക്കി...പക്ഷേ നിനക്ക് സ്നേഹിയ്ക്കാന്‍ അറിയില്ല"

മരവിച്ച  നാക്കിനടിയില്‍ പുളയുന്നവാക്കുകള്‍ ശബ്ദമില്ലാതെ മരിയ്ക്കുന്നു..
രണ്ടു വര്‍ഷം മുന്‍പ് നിന്‍റെ കുഞ്ഞിന് അപകടം  സംഭവിച്ചത് ...വേണ്ട തുക തന്നത് ഞാന്‍ അന്യനാട്ടില്‍ കഷ്ടപെട്ട പണമാണ് ...നാട്ടില്‍ ഈ പ്രായത്തിലുംനാടകം കളിച്ചു നടക്കുന്ന നിനക്ക് മറ്റൊന്നും ആലോചിയ്ക്കാതെ പണം അയച്ചത്  സ്നേഹം കൊണ്ടായിരുന്നു  നിന്നോടുള്ള വിശ്വാസം കൊണ്ടായിരുന്നു....

എന്തിനു നിന്നെ പറയുന്നു...അവളെ ഞാനത്രയ്ക്കു സനേഹിച്ചില്ലേ .. എന്‍റെ മതാപിതാക്കളേക്കാള്‍ ...എന്‍റെ മക്കളേക്കാള്‍....എന്നേക്കാള്‍..
എന്നാലും എനിക്കവളോട് ചോദിയ്ക്കണം..അവള്‍ തന്നെ പറയണം...

എന്‍റെ മനസ്സു വായിച്ചെന്നപോല്‍ രഘു പറഞ്ഞു....
"നീ അവളോട് ഒന്നും ചോദിക്കണ്ട.... അവള്‍ക്ക് പറയാനുള്ളത് നിന്നോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചു‍...അവള്‍ക്ക് മതിയായി നിന്നോടൊത്തുള്ള ജീവിതം....അവള്‍ക്ക് വെറുപ്പാണ് നിന്നെ.....അതിനേക്കാളുപരി അവള്‍ എന്നെ സ്നേഹിയ്ക്കുന്നു. .. ഞാന്‍ അവളേയും....നിന്‍റെ മക്കളെ നിനക്കു കൊണ്ടു പോയി  വളര്‍ത്താം...അതിനു ഞങ്ങളെതിരല്ല....നിനക്കു മനസ്സിലാവും  ... നീ ഒരുപാട് ലോകം കണ്ടവനാണ്...നീ ആലോചിയ്ക്കുക....ഇതിനാണ് നമ്മള്‍ കളിച്ചു വളര്‍ന്ന ഈ കുന്നിൻ മുകളിലേക്കു തന്നെ... നിന്നെ കൂട്ടി കൊണ്ടുവന്നത്...." യാത്ര പറയാതെ രഘു നടന്നു...
        ഞാൻ ...രഘുവിനെ നോക്കി നിന്നു..കുറച്ചിട കഴിഞ്ഞ് രഘു തിരിഞ്ഞു..."നീയെതിര്‍ത്താലും നാളെ അവള്‍ എന്‍റെ  വീട്ടിലുണ്ടാവും....അത് നീ മറക്കരുത്.."രഘു നടന്നകന്നു....
   ഈ പെണ്ണ് വേണ്ടെന്ന് എല്ലാവരും എതിര്‍ത്തപ്പൊഴും ഞാൻ നിന്നെ വിളിച്ചിറക്കി കൊണ്ട് വന്നപ്പോഴും നിറയെന്‍റെ  സ്നേഹമറിഞ്ഞില്ലേ....നിന്‍റെ തല കുനിയാതിരിക്കാന്‍ ഞാൻ എന്നെ പണയപ്പെടുത്തിയത് ....നിന്നോടുള്ള സ്നേഹം കൊണ്ടായിരുന്നു....എന്നെ നിനക്കറിയാതെ പോയി ....എന്‍റെ സ്നേഹത്തേും....
        ഞാനാകാശത്തേയ്ക്ക് നോക്കി...പരക്കുന്ന ഇരുട്ടിനൊപ്പം അടിഞ്ഞു കൂടുന്ന മേഘങ്ങള്‍;...താഴെ കുന്നിന്നടിയില്‍ കറുപ്പ് കട്ടപിടിച്ച് കാഴ്ച്ച മങ്ങുന്നു...

രഘു ...നീയെന്നെ ഒരു കല്ലായി ഈ കുന്നിന്‍ മുകളിലേയ്ക്ക് ഉരുട്ടികയറ്റിയത്...താഴെ അഗാധമായ ആഴത്തിലേയക്ക് തള്ളാനാണോ....ഞാനവളെ ഓര്‍ത്തു....എന്‍റെ ഇന്നുവരെുള്ള പ്രയത്നങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു ....കുടുബം...വീട്....സ്നേഹം ....മക്കള്‍.....ഞാനാര്‍ക്കു വേണ്ടിയായിരുന്നു  കഷ്ടപ്പെട്ടത്.....എന്‍റെ അടിവയറ്റില്‍ നിന്ന് എന്തോ ഉരുണ്ടുകയറി..അതൊരു ചര്‍ദ്ദിലായ്   ഇരച്ച് മുകളിലേയ്ക്കെത്തി അലറികര ച്ചിലായ് രൂപന്തരം കൊണ്ട് ഞാന് അ‍ടിവാരത്തേയക്ക് ഉരുണ്ടു തുടങ്ങി.....

2015, മാർച്ച് 21, ശനിയാഴ്‌ച

മകനേ....നിനക്കായ്....

മകനേ.....നിനക്കുതരാന്‍....
അച്ഛനുറക്കെ പാടിയ
പ്പാട്ടിന്‍റെ....പല്ലവി......
ഏറെ ചിലമ്പിച്ച ഒച്ചയാല്‍ ചൊല്ലിടാം....
നല്‍മനം ഇല്ലാത്ത നാറിയ കൂട്ടത്തില്‍.....
അച്ഛനേറെയുറക്കെ ചൊല്ലി ചിലമ്പിച്ചതാം വരി....
നിന്നെയറിയിക.....നീയായ് വളരുക.....
കള്ളം കപടമാം ദൈവത്തെയറിയുക....
ഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
കള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക.....
ദൈവത്തെ കണ്ടാല്‍ ആഞ്ഞൊന്നു തുപ്പുക.....
വിഷം വിതച്ചീടുന്ന ദൈവവേഷക്കാരെയും....
താടിവേഷങ്ങളും പച്ചവേഷങ്ങളും....
കത്തിവേഷങ്ങളും ചുറ്റി നും തുള്ളുമ്പോള്‍....
കൈവിടായ്ക നിന്‍ സ്ധൈര്യവും...
സ്നേഹം വിതയ്ക്കുന്ന വാക്കും മനസ്സും....
പൊരുതി വിജയിയ്ക്കാന്‍ അച്ഛൻ....
നല്‍കീടുന്നീ ആശംസാലിഗനം.....

2015, മാർച്ച് 19, വ്യാഴാഴ്‌ച

കനിവറ്റ കാലത്തിന്....

ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു.....
കനിവു വറ്റിയ കാലമേ നിന്‍റെ -
കരളു കീറിപ്പറിയ്ക്കുവാന്‍....

തളര്‍ന്ന ഞരമ്പുകളില്‍, നരച്ചകണ്‍കളില്‍-
ഉദിച്ച കാമത്തേ അറുത്തെറിഞ്ഞിടാന്‍....
നരച്ച തൂലികയില്‍ വരച്ചെടുത്തൊരാ-
കാമാക്ഷരങ്ങളെ ചുട്ടെരിക്കുവാന്‍.....
ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേയ്ക്കിറങ്ങുന്നു.....

അഞ്ജലിബദ്ധനായ് നിന്നെ കേഴുമെന്‍-
ദൈന്യം നിനക്കുല്ലസമേറും കേളിയായിന്നലെ-
ബാഷ്പനീരണി കണ്ണില്‍ നിന്നൊരുതുള്ളി
പ്രിയ വസുധയില്‍ വീഴില്ലിനിയൊരു നാളും....
ദിവ്യായുധമൊന്നും ഇല്ലെന്‍റെ കൈയ്യില്‍-
ദേവതകൾ കൂട്ടിനിനി വേണ്ട....
ഇന്നലെയുടെ വാത്മീകമുടച്ചു ഞാന്‍-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു......

മൂര്‍ദ്ധാവിലടിയാല്‍ പുളയുന്ന നാഗത്തെ-
ഓര്‍മ്മകളുടെ കരിന്തരി കൂട്ടിലടക്കാം....
ദംഷ്ട്രകളിലായിരം നാഗങ്ങളെ കൊണ്ട-
വ്യാഘ്രത്തിന്‍ ശക്തിയെ സ്മരണയിലുര്‍ത്താം
നിന്‍റെ പിന്‍കഴുത്തിന്‍ കശേരുക്കളൊടി-
യുതെന്‍ ദംഷ്ട്രങ്ങളിലറിയണം....
ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു.....

ആന്യായവിധികളിതേവം നടക്കുന്നു
ന്യായവിധിയെവിടെ.....കാതോര്‍ത്തിക്കു....
കറുപ്പിനേ സ്നേഹിച്ച് ഇരുട്ടിന്നടയിരി-
ക്കുന്ന പെണ്‍പക്ഷി പുറത്ത് വരിക....
ഇരുട്ടിന്‍ സന്തതികളിനി വേണ്ട-
തെളിശോഭ പരക്കട്ടെ അഖിലവും......
ഗാഥകള്‍ രചിക്കട്ടെ കാലമറിഞ്ഞ്-
തെളിനീര്‍ വീഴ്ത്തും കവിതകളുണരട്ടെ.,...
കാനനം മറന്നൊരീ കുയിൽപ്പാട്ടു കേട്ടു-
കാഹളംമുഴങ്ങട്ടെ നിന്നിലൊരുണര്‍വ്വായ്
ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു...
ഈ മണ്ണിന്‍ നേരിലേക്കിറങ്ങുന്നു.....
നേരിന്‍ നേരിലേക്കിറങ്ങുന്നു.......

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...