മല കയറി ,മുകില്‍ തൊട്ടു,അലറിപ്പൊളിച്ച് ...മലയിറങ്ങുമ്പോള്‍ സൂര്യനും ചൂടായിരുന്നു എനിക്കും ചൂടായിരുന്നു ...സൂര്യനും ദേഷ്യമായിരുന്നു......... എനിക്കും ദേഷ്യമായിരുന്നു......
മൂന്നടി വീതിയോളം വരുന്ന ;ഈ വരണ്ട വേനലിലും നല്ല ഒഴുക്കുള്ള നീര്‍ച്ചോല...... കുറച്ച് താഴെ നിന്ന് നോക്കുമ്പോള്‍....നീര്‍ച്ചോലയുടെ കുസൃതി കാണാം ഒരു സ്ഥലത്ത് കൊച്ചു ജലപാതം സൃഷ്ടിച്ചു മുങ്ങുന്ന ചങ്ങാതി ഇനിയൊരു പാറക്ക് മറവിലൂടെ മുങ്ങാം കുഴിയിട്ടുവന്ന് ....ഉയര്‍ന്ന് പൊങ്ങി മറ്റൊരു വെള്ളച്ചാട്ടമുണ്ടാക്കി നുരഞ്ഞ് പൊങ്ങി കളകളാരവം മുഴക്കി താഴേയ്ക്ക് കുത്തിയൊഴുകി ഇടതുവശം മുങ്ങി കാണാതായി പിന്നെ നേര്‍രേഖയില്‍ വന്ന് പിന്നീട് വലതു വശം ചേര്‍ന്ന് കാണാതാവുകയും ചെയ്യുന്ന കുസൃതി കുടുക്ക.....
അരുവിക്ക് ഇരുവശത്തും രണ്ടരയടി വീതിയുള്ള ഉരുളൻ കല്ലുകളാല്‍ പടികളൊരുക്കിയ നടപ്പാത ....പാത കയ്യാലയില്‍ അവസാനിക്കുമ്പോള്‍ ....കയ്യാലയുടെ മുകളില്‍ നിന്ന് മുറ്റം ആരംഭിക്കുന്നു.....മുറ്റത്തിന്‍റെ അങ്ങേ വശം ഒതുക്കമുള്ള ആഢംഭരമില്ലാത്ത കൊച്ചു വീടുകൾ....ചില വീടുകൾ പാറക്ക് മുകളിൽ എടുത്തു വച്ച കളി വീടുകൾ പോലെയായിരുന്നു......
ഓരോ വീടിനു മുന്നിലും അരുവിയിലേക്കിറങ്ങുവാന്‍ ചെറിയ കടവുകള്‍.....
പ്രകൃതി ഒരുക്കിയ ഇന്ദ്രജാലം...
വീടുകൾക്ക് മുന്നില്‍ പലരും നിന്ന് സംസാരിക്കുന്നു...ചിലർ ഞങ്ങളെ കാണുമ്പോള്‍ അടക്കം പറയുന്നു....പലരേയും കണ്ടെങ്കിലും ......മനസ്സില്‍ പ്രണയത്തിന്‍റെ മഴവില്ല് വിരിയിച്ച പേരറിയാത്ത എന്‍റെ സ്വപ്നസുന്ദരിയെ മാത്രം കാണാനായില്ലല്ലോ.....എന്നത് ഒരു ദേഷ്യമായി എന്നി ഒരുക്കൂടുകയായിരുന്നു ....വല്ലാത്തൊരു വെറുപ്പ് എനിക്കു തോന്നി.....
താഴെ നിന്നാരോ കയറി വരുന്നു.....വളരെ അനായാസം കയറി വരുന്നു .........പകുതിയിൽ മേലെ ഇറങ്ങി കഴിഞ്ഞു ഞങ്ങള്‍. ....ഇനി അടിപ്പിച്ചു വീടുകൾ ആണ്....
കയറി വരുന്നയാള്‍ അടുത്തെത്തി ...ചെന്നിനരച്ച് കഷണ്ടി കയറിയ വെയിലേറ്റ് കരുവാളിച്ച മുഖം...... ..ഞനൊതുങ്ങി നിന്നു മുന്‍വൈരാഗ്യമുള്ളതുപോലെ അയാളുടെ ചുമല്‍ കൊണ്ട് എന്‍റെ ചുമലില്‍ ഒറ്റയിടി ....സമനില വീണ്ടെടുത്ത് തിരിഞ്ഞു നിന്നപ്പോള്‍ മച്ചു എന്നെ പിടിച്ചു വലിക്കുകയായിരുന്നു....
"നില്ലടാ അവിടെ" ......ഒരലര്‍ച്ച .....
അതുവരെ ആ നാട്ടില്‍ എനിക്കൊരിക്കലും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കേണ്ടി വന്നിട്ടില്ല....
"നീയ്യൊക്കെ ദെവസോം മല കയറുന്നണ്ടല്ലോ.... ആരെ പെഴപ്പിക്കാനാടാ തായോളി"
വള്ളുവനാടന്‍ ശൈലിയിൽ നിന്നും മദ്ധ്യ കേരളത്തിലെ മലയാളത്തിൽ നിന്നും വേണ്ടത് എടുത്ത് പെരുപ്പിച്ച എന്‍റെ സ്വന്തം ശൈലിയിൽ ആ പദം എന്നും കെട്ടതായിരുന്നു....അതുവരെ എനിക്കുള്ളില്‍ ഒളിപ്പിച്ച തെമ്മാടി പുറത്ത് ചാടി.....
"പെഴപ്പിക്കാന്‍ നിന്‍റെ മകളെ ഇറക്കി വിടടാ നാറീ....."
ഞാനയാളുടെ കോളറിനു പിടിച്ചു വലിച്ചു .... ആക്രമണം തീരെ പ്രതീക്ഷിക്കാത്ത അയാള്‍ വീണു പോയി... ശരിക്കും ഭയന്നിരുന്നു..... ..... ഭയന്നു നില്‍ക്കുന്ന അയാളെ തള്ളി മാറ്റുന്ന ചില സ്ത്രീ നിഴലുകൾ.... തിരിഞ്ഞു നടന്നു തുടങ്ങിയ എന്നെ അയാൾ വീണ്ടും ചൊടിപ്പിച്ചു....
"നീ കിഷങ്കുട്ടീരാ ചേഴക്കാരനല്ലേ...."
അമ്മ വീടിന്റെ ബലത്തേക്കാള്‍....അച്ഛൻ വീടിന്റെ പെരുമ രക്തത്തിൽ കുടിയിരിക്കുന്ന അഹങ്കാരത്തിലാണ്...അയാള് കേറി കൊട്ടിയത്...അതെന്‍റെ നിയന്ത്രണം തകര്‍ത്തു അല്ലെടാ ഞാൻ മണിനായരുടെ മകനാണ് എന്നലറി കൊണ്ട് അയാളുടെ കഴുത്തിന് പിടിക്കുമ്പോഴേക്കും...ഒരു പെണ്‍കുട്ടി ഞങ്ങള്‍ക്കിടയില്‍ കയറി.....എനിക്ക് പിന്‍തിരിഞ്ഞു നില്‍ക്കു പെണ്‍കുട്ടിയുടെ വശത്തിലൂടെ അയാളെ പിടിക്കാന്‍ ശ്രമിച്ച എനിക്കു നേരെ പെണ്‍ക്കുട്ടി തിരിഞ്ഞു....
അതവളായിരുന്നു ..... എന്‍റെ കൈക്ക് ബലം കുറഞ്ഞ പോലെ തോന്നി ....അയാളെ വിട്ട് നടന്ന് തുടങ്ങിയ എന്നെ അയാൾ പ്രകോപിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ വേണ്ടച്ഛാ .....എന്നും പറഞ്ഞ് അയാളെ തടയുന്നത് കേട്ടിട്ടും തിരിഞ്ഞു നടക്കാനാണ് തോന്നിയത്.....
കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ കണ്ടു മച്ചു തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു...എനിക്ക് മുന്നില്‍ നടക്കുന്ന മച്ചുവിനോട്.... എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്....
ഒരു സ്വപ്നമാണ് വീണുടഞ്ഞത്.....നേരെചൊവ്വേ...മാമനോട് പറഞ്ഞ് അച്ഛനേയും അമ്മയേയും വിളിച്ചു വരുത്തി പെണ്ണു ചോദിച്ച്...അവളേയും കൂട്ടി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാമെന്ന സ്വപ്നമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.... ഭയമല്ല ഒരു തരം മരവിപ്പാണ് തോന്നിയത്.....
രണ്ടെണ്ണം വിട്ട് മൂരി നിവര്‍ത്തിയപ്പോഴാണ് പ്രമോദണ്ണന്‍റെ വാക്കുകളോര്‍ത്തത് ...
".ആറു പെഗ്ഗിന് തീരാത്തതിനപ്പുറമുള്ള ടെന്‍ഷനുകള്‍ നമ്മളെടുക്കുന്നില്ല അല്ലെടോ....വിനോദ്...."
മൂന്നാമത്തേതിന് കൈകൊടുത്ത് കുറച്ച് കഴിഞ്ഞു മച്ചുവിന്‍റെ നാവിന് ബലം കിട്ടി അണ്ണാക്കിലിറങ്ങിയ നാവിന്റെ പുറത്തേക്ക് വരവിന് പാതയൊരുക്കാനെന്ന വണ്ണം മച്ചു മുരടനക്കി....ഞാൻ നോക്കി മച്ചു താമര പോല്‍ വിരിഞ്ഞിരിക്കുന്നു.....
"മച്ചമ്പി അയാക്ക് നിന്നോടല്ല ദ്യാഷ്യം.....മച്ചമ്പി അത് പ്രശ്ശനവാക്കണ്ടാ കേട്ടാ....."
"എടേയ് കിഷങ്കുട്ടീര ചേഴക്കാരാ (ശേഷക്കാരന്‍ ....അനന്തരവന്‍)നീ പൂനന്‍ നായരെ തല്ലിയാ....."
കള്ളുകാരന്‍ കന്നാസിനേക്കാള്‍ വലിയ വായ തുറന്നു..... അവന്‍റെ ചപ്പടാച്ചി മോന്തക്ക് ഒരു തേമ്പ് കൊടുക്കാനാണ് തോന്നിയത്.....അതടക്കി ഞാൻ ചോദിച്ചു.....
"ആരെ തല്ലിയെന്ന്"
"പൂനന്‍ നായരെ.....(ഭുവനന്‍ നായര്‍)യെവന്‍റെ ഒറ്റ മാമന്‍"
മച്ചുവിനെ ചൂണ്ടി അയാളത് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു.....
"ഓ.... നിനക്കറിയൂലെ നിങ്ങള് സ്വന്തക്കാര് തന്നെടേയ്.... യെവന്‍റെ ഒറ്റ മാമനാണ് പൂനന്‍ നായര്...."
തെല്ലിട നിര്‍ത്തി അയാൾ തുടര്‍ന്നു ....ഞാൻ അമ്പരപ്പിലായിരുന്നു ....ഇതൊന്നും എന്നോട് പറയാത്തതെന്തേ എന്ന ചോദ്യത്തോടെ മച്ചമ്പിയെ നോക്കി... കള്ള്കാരന്‍ എന്നോടായി പറഞ്ഞു.....
"അപ്പീ ......നീ കേട്ടാ....യെവനെ പൂനന്‍നായര്ക്കാണേ കണ്ണെടുത്താ കണ്ടൂടാ.....യെവന്‍ അയാളെ മോളെ സ്നേഹിക്കണ്....ലവളും യെവനെന്നു വച്ചാ ജീവനാണ്... കൊച്ച് ...യെവനെപ്പം വിളിച്ചാലും എറങ്ങിവരും ...അത്രയും ജീവനാണ് കേട്ടാ...."
എന്‍റെ തലയ്ക്കാരോ കൂടം കൊണ്ട് അടിച്ചമാതിരി തോന്നി...ചുറ്റുമുള്ള കാഴ്ചകൾ മങ്ങി.....പ്രപഞ്ചം കീഴ്മേല്‍ മറിഞ്ഞപോലെ.....മഞ്ഞു പാളികള്‍ക്കപ്പുറം നിഴലുകൾ ചലിക്കുന്ന പോലെ ....എന്‍റെ ഇന്ദ്രീയ ബന്ധങ്ങറ്റു.....(തുടരും)