****************
മഴ നിവർത്തിയിട്ട പുഴയിലേക്ക്
ആയത്തിൽ ചാടി,
മുങ്ങാം കുഴിയിട്ടു പൊങ്ങി
ആയാസത്താൽ
ഒത്തിരി ആയത്തിൽ
അക്കരയിക്കരക്ക്
കൈകൾ നീട്ടി, നീട്ടിത്തുഴഞ്ഞ്
നീന്താനൊരു മോഹം
ഉള്ളിലേറെ തിര തല്ലവേ...
കാലടിയളവിൽ തട്ടിത്തടഞ്ഞ്
ഒഴുകാൻ മറന്നൊരു,
ഖിന്നയാം നീർച്ചാലിൽ
കാൽനീട്ടി ഞാനിരിക്കേ...
എരിയ ജീവതന്ത്രിയിൽ
പാഴ്ശ്രുതി മീട്ടും
നേർത്തു; നേർത്തൊരീച്ചാൽ
നിനവൂറും കുളിർമ്മയാലെൻ്റെ
പാദങ്ങളിൽ ചുറ്റവേ....
നനുത്ത മർമ്മരം
കൊണ്ടെൻ്റെ ഹൃദയത്തിലേക്ക്
അരുവി മെല്ലെയോതി...
"മഴ നിവർത്തുന്ന
സ്നേഹത്തിലേക്ക്
ഇരുകരകളും മുട്ടിയുരുമ്മി
ഇടയ്ക്ക് ആഹ്ളാദത്തിൽ
കര കവിഞ്ഞൊഴുകിയൊരു
പുഴയായ് മാറാൻ
കൊതിയോടെ
കാത്തിരിക്കുന്നു ഞാനും...."
വിനോദ് കുട്ടത്ത്
കവിതയിലാണല്ലോ ഇപ്പോൾ കമ്പം... അഭിനന്ദനങ്ങൾ കുട്ടത്തേ...
മറുപടിഇല്ലാതാക്കൂ