മൗനത്തിന്റെ വാത്മീകത്തിൽ
തണുത്തുറഞ്ഞിരിരുന്നത്,
ചിന്തകൾക്ക് ചിതൽ -
പുറ്റൊരുക്കാനല്ല.....
ജീവിത മദ്ധ്യഹ്നത്തിലെത്തുന്ന-
ആസന്നമായ മരണത്തെക്കുറിച്ച്.....
നഖം പറിച്ചും;
തൂവൽ കൊത്തിപ്പറിച്ചും;
കൊക്ക് പിഴുത് കളഞ്ഞും-
വീണ്ടുമെത്തുന്ന നിറ യൗവനത്തിന്
പരുന്ത് തപം കൊള്ളും.....
പിന്നീട് വന്നെത്തുന്ന കൂർത്ത,
നഖവും .... കൊക്കും,
തൂവൽ മുളച്ച കരുത്തുറ്റ ചിറകുമായ്-
ഇരക്കു മേൽ;
പത്രി അസ്ത്രമായ് -
ആഴ്ന്നിറങ്ങും.....
വാത്മീകമുടഞ്ഞു.....
മൗഢ്യം മുകിലായ്-
പെയ്തൊഴിഞ്ഞു.....
ഇനി ഇരമ്പിയാർന്നെത്തട്ടെ-
കാട്ടു കുതിര കരുത്തിൻറെ താളം......
ഇപ്പോൾ കവിതയിലാണല്ലേ ഹരം...?
മറുപടിഇല്ലാതാക്കൂ